ചെമ്പ്ര ഇക്കോ ടൂറിസം കേന്ദ്രത്തിലെ സാമ്പത്തിക തട്ടിപ്പ്; വനം വിജിലൻസ് അന്വേഷണം വരുന്നു

ചെമ്പ്ര ഇക്കോ ടൂറിസം കേന്ദ്രത്തിലെ സാമ്പത്തിക തട്ടിപ്പ്; വനം വിജിലൻസ് അന്വേഷണം വരുന്നു

കൽപറ്റ: ചെമ്പ്ര ഇക്കോ ടൂറിസം കേന്ദ്രത്തിലെ വനസംരക്ഷണസമിതി (വി.എസ്.എസ്) നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പിൽ വനം വിജിലൻസ് അന്വേഷണം വരുന്നു. വനംവകുപ്പിന്റെ ഇക്കോടൂറിസം കേന്ദ്രമായ ചെമ്പ്ര മലയിലേക്കുള്ള ട്രക്കിങ്ങിന്റെ ചുമതല വനസംരക്ഷണ സമിതിക്കാണ്. 16 ലക്ഷം രൂപയുടെ തിരിമറിയാണ് ഇതിനകം ഇവിടെ നടത്തിയത്. കേസിലെ അന്വേഷണസംഘം കഴിഞ്ഞ ദിവസം കണ്ണൂർ സി.സി.എഫ് കെ.എസ്. ദീപക്ക് റിപ്പോർട്ട് കൈമാറിയിരുന്നു. സാമ്പത്തിക തിരിമറിക്കു പിന്നിൽ വൻ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ഇത് കണ്ടെത്താൻ വിജിലൻസ് അന്വേഷണം വേണമെന്നുമാണ് അന്വേഷണസംഘത്തിന്റെ റിപ്പോർട്ടിലുള്ളത്. ടിക്കറ്റ് … Read more

ചിറക്കരയില്‍ കടുവ ഭീതി തുടര്‍ക്കഥ; എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു

ചിറക്കരയില്‍ കടുവ ഭീതി തുടര്‍ക്കഥ; എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെ കൊന്നു

മാനന്തവാടി: നഗരസഭയിലെ ചിറക്കരയും സമീപ പ്രദേശങ്ങളിലും കടുവ ഭീതി തുടര്‍ക്കഥയാകുന്നു. ഇതിനിടയില്‍ കടുവ പശുക്കിടാവിനെ കൊന്നു. ചിറക്കര അത്തിക്കാപറമ്പില്‍ എ.പി. അബ്ദുറഹ്മാന്റെ എട്ടു മാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. തലപ്പുഴ ചിറക്കര അഞ്ചാം നമ്പര്‍ പാരിസണ്‍സ് എസ്‌റ്റേറ്റിലെ തേയിലത്തോട്ടത്തിനുള്ളിലെ വയലില്‍ കെട്ടിയിരുന്ന പശുക്കിടാവിനെയാണ് കടുവ ആക്രമിച്ചത്. കടുവ പശുക്കിടാവിനെ അഞ്ചുമീറ്റര്‍ ദൂരം വലിച്ച് കൊണ്ട്‌പോവുകയും ചെയ്തു. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ രണ്ടു തവണ ഈ പ്രദേശവാസികള്‍ കടുവയെ കണ്ടതായി വനം വകുപ്പിനെ വിവരമറിയിക്കുകയും വനപാലകര്‍ പ്രദേശത്ത് … Read more

കഞ്ചാവുമായി ഒരാൾ പിടിയിൽ

കഞ്ചാവുമായി ഒരാൾ പിടിയിൽ

മാനന്തവാടി : സർക്കിൾ ഇൻസ്പെക്ടർ പ്രജിത്.എയുടെ നേതൃത്വത്തിൽ ബാവലിയിലെ ചേകാടി ഭാഗത്ത് നടത്തിയ പരിശോധനയിൽ ബിഹാർ സ്വദേശിയായ മുകേഷ് കുമാറിനെ ( 24) 103 ഗ്രാം കഞ്ചാവുമായി എക്സൈസ് കസ്റ്റഡിയിൽ എടുത്തു കർണാടകത്തിലെ ബൈരകുപ്പയിൽ നിന്നും കഞ്ചാവ് വാങ്ങി മടങ്ങുന്ന വഴിയാണ് പ്രതിയെ എക്സൈസ് പിടികൂടിയത്. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പിൽ ചില്ലറ വിൽപനക്കായി കടത്തി കൊണ്ടുവന്ന കഞ്ചാവാണിത്. എക്സൈസ് പാർട്ടിയിൽ ഓഫിസർ ജോണി. കെ. ജിനോഷ് പി.ആർ. സിവിൽ എക്സൈസ് ഓഫിസർ അരുൺ കൃഷ്ണൻ എന്നിവർ … Read more

കാട്ടുകൊമ്പൻ വീണ്ടും കാട്ടിക്കുളത്ത്

കാട്ടുകൊമ്പൻ വീണ്ടും കാട്ടിക്കുളത്ത്

കാട്ടിക്കുളം: കാട്ടിക്കുളത്തിന്റെ പേടിസ്വപ്നമായ കാട്ടുകൊമ്പൻ കഴിഞ്ഞ രാത്രി വീണ്ടുമെത്തി. ടൗണിനടുത്തുള്ള താണിക്കുഴിയിൽ സത്യവ്രതൻ, നസീമ മൻസിലിൽ റുഖിയ എന്നിവരുടെ കാർഷിക വിളകൾ നശിപ്പിച്ചു. പുലർച്ചെ 2.45 നാണ് ആന എത്തിയത്. ടോർച്ചടിക്കുകയോ പടക്കം പൊട്ടിക്കുകയോ ചെയ്താൽ ആക്രമിക്കാൻ വരുന്ന സ്വഭാവക്കാരനായതിനാൽ ആരും ഭയന്ന് പുറത്തിറങ്ങില്ല. കഴിഞ്ഞ വർഷം വന്നുപോയതിന് ശേഷം കഴിഞ്ഞ രാത്രിയാണ് വീണ്ടുമെത്തിയത്. രണ്ടോ മൂന്നാ ദിവസത്തിൽ കൂടുതൽ ഈ കാട്ടാന ഒരേ പ്രദേശത്ത് വരില്ല എന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ വർഷം വിവരമറിഞ്ഞ് എത്തിയ വനം … Read more